നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജോൺ ബ്ലയ് സ്

തകര്‍ന്നവന്റെ പ്രാര്‍ത്ഥന

''സ്വര്‍ഗ്ഗസ്ഥനായ പ്രിയപിതാവേ, ഞാന്‍ പ്രാര്‍ത്ഥനാ മനുഷ്യനല്ല, പക്ഷേ അങ്ങ് അവിടെയുണ്ടെങ്കില്‍ അങ്ങേയ്ക്ക് എന്നെ കേള്‍ക്കാന്‍ കഴിയുമെങ്കില്‍ എന്നെ വഴി കാണിക്കൂ. ഞാന്‍ എന്റെ കയറിന്റെ അറ്റത്തെത്തി.' പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫിലെ ഒരു കഥാപാത്രമായ ജോര്‍ജ്ജ് ബെയ്ലിയാണ് ഈ പ്രാര്‍ത്ഥന ഉരുവിട്ടത്. ഇപ്പോള്‍ പ്രതീകാത്മകമായി അംഗീകരിക്കപ്പെട്ട ആ രംഗത്തില്‍ അവന്റെ കണ്ണുകള്‍ നിറയുന്നതായി കാണാം. അവ തിരക്കഥയുടെ ഭാഗമായിരുന്നില്ല, പക്ഷേ ആ രംഗം അഭിനയിച്ച നടന്‍ പറയുന്നു, താന്‍ ആ പ്രാര്‍ത്ഥന ഉരുവിട്ടപ്പോള്‍ തനിക്ക് ''തിരിയാന്‍ ഒരിടവുമില്ലാത്ത ആളുകളുടെ ഏകാന്തതയും നിരാശയും അനുഭവപ്പെട്ടു.'' അത് അവനെ തകര്‍ത്തു.

തിളച്ചുമറിയുന്ന ഈ പ്രാര്‍ത്ഥന കേവലം ''എന്നെ സഹായിക്കണമേ'' എന്നതായിരുന്നു. 99- സങ്കീര്‍ത്തനത്തില്‍ ഇത് തന്നെയാണ് പറയുന്നത്. ദാവീദ് അവന്റെ കയറിന്റെ അറ്റത്തായിരുന്നു: ''എളിയവനും ദരിദ്രനും.'' അവന്റെ ''ഹൃദയം. . . ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു' (വാ. 22), അവന്റെ ശരീരം ''പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു' (വാ. 24). അവന്‍ ''ചാഞ്ഞുപോകുന്ന നിഴല്‍ പോലെ'' മങ്ങുകയായിരുന്നു (വാ. 23), കുറ്റാരോപിതരുടെ കണ്ണില്‍ ''ഒരു നിന്ദയായി തീര്‍ന്നിരിക്കുന്നു' എന്ന് അവന്‍ സ്വയം മനസ്സിലാക്കി (വാ. 25). അങ്ങേയറ്റത്തെ തകര്‍ച്ചയില്‍, അവനു തിരിയാന്‍ മറ്റൊരിടമില്ലായിരുന്നു. 'എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ' (വാ. 26).

'തകര്‍ന്നത്'' എന്ന പദം എല്ലാത്തിനെയും വിവരിക്കുന്ന അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം സമയങ്ങളില്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാന്‍ പ്രയാസമാണ്. സഹായത്തിനായുള്ള നമ്മുടെ ലളിതമായ പ്രാര്‍ത്ഥനയോട് നമ്മുടെ സ്‌നേഹനിധിയായ ദൈവം പ്രതികരിക്കും.

ഒരു നേരത്തെ ഭക്ഷണം പോലും

യേശുവിനെ സേവിക്കാനുള്ള ശക്തമായ ആഗ്രഹത്തോടെ ആഷ്ടനും ഓസ്റ്റിന്‍ സാമുവല്‍സണും ഒരു ക്രിസ്തീയ കോളേജില്‍ നിന്ന് ബിരുദം നേടി. എന്നിരുന്നാലും, സഭയിലെ ഒരു പരമ്പരാഗത ശുശ്രൂഷയിലേക്ക് തങ്ങള്‍ക്കു വിളിയുള്ളതായി ഇരുവര്‍ക്കും തോന്നിയില്ല. എന്നാല്‍ ലോകത്തിലെ ശുശ്രൂഷയുടെ കാര്യമോ? തീര്‍ച്ചയായും അവര്‍ക്കുറപ്പുണ്ടായിരുന്നു. ദൈവം നല്‍കിയ സംരംഭകത്വ കഴിവുകളുമായി കുട്ടികളുടെ വിശപ്പു മാറ്റാനുള്ള അവരുടെ ഭാരം അവര്‍ കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യത്തോടെ 2014 ല്‍ അവര്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. എന്നാല്‍ ഇത് ഏതെങ്കിലും ഒരു റെസ്റ്റോറന്റ് ആയിരുന്നില്ല. ഒന്നു വാങ്ങുക-ഒന്നു-നല്‍കുക-എന്ന പ്രമാണത്തില്‍ നിന്നുകൊണ്ടാണ് സാമുവല്‍സണ്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്ന ഓരോ ഭക്ഷണത്തോടൊപ്പം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഭക്ഷണം നല്‍കാന്‍ അവര്‍ പണം സംഭാവന ചെയ്യുന്നു. ഇതുവരെ, അറുപതിലധികം രാജ്യങ്ങളില്‍ അവര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളിലെ വിശപ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാകുക എന്നതാണ് അവരുടെ ലക്ഷ്യം - ഒരു സമയം ഒരു ഭക്ഷണം വീതം.

മത്തായി 10-ലെ യേശുവിന്റെ വാക്കുകള്‍ നിഗൂഢമല്ല, അവ അതിശയകരമാംവിധം വ്യക്തമാണ്: ഭക്തി പ്രകടമാകുന്നത് പ്രവൃത്തികളിലാണ്, വാക്കുകൡല്ല (വാ. 37-42). അത്തരം ഒരു പ്രവൃത്തികളിലൊന്ന് ''ഈ ചെറിയവരില്‍ ഒരുത്തന്്'' നല്‍കുക എന്നതാണ്. സാമുവല്‍സണെ സംബന്ധിച്ചിടത്തോളം, അവര്‍ ശ്രദ്ധയൂന്നിയത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലാണ്. എന്നാല്‍ ശ്രദ്ധിക്കുക, ''ഈ ചെറിയവരില്‍ ഒരുത്തന്'' എന്നത് കാലഗണന പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വാക്കല്ല. ദരിദ്രര്‍, രോഗികള്‍, തടവുകാര്‍, അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ ലോകത്തിന്റെ ദൃഷ്ടിയില്‍ പരിഗണന ലഭിക്കാത്ത ''ഈ ചെറിയവരില്‍ ഒരുത്തന്'' കൊടുക്കുവാനാണ് കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത്. എന്താണ് കൊടുക്കേണ്ടത്? യേശു പറയുന്നു ''ഒരു പാനപാത്രം തണ്ണീര്‍'' എങ്കിലും (വാ. 42). ഒരു കപ്പ് തണുത്ത വെള്ളം പോലെ ചെറുതും ലളിതവുമായ ഒന്ന്. എങ്കില്‍ ഒരു നേരത്തെ ഭക്ഷണം തീര്‍ച്ചയായും ആ ഗണത്തില്‍ ഉള്‍പ്പെടും.

ലോകത്തിന് എന്താണ് കുഴപ്പം?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടന്‍ ടൈംസ് വായനക്കാരോട് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതായി പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു കഥയുണ്ട്. ലോകത്തിന് എന്താണ് കുഴപ്പം?

അത് ഒരു ഒന്നാന്തരം ചോദ്യമാണ്, അല്ലേ? ഒരാള്‍ പെട്ടെന്ന് പ്രതികരിച്ചേക്കാം, ''ശരി, എനിക്ക് നിങ്ങളോട് ഉത്തരം പറയാന്‍ എത്ര സമയമുണ്ട്?'' അത് ശരിയാണ്, കാരണം നമ്മുടെ ലോകത്ത് വളരെയധികം കുഴപ്പങ്ങളുണ്ടെന്ന് തോന്നുന്നു. കഥ പറയുന്നതനുസരിച്ച്, ടൈംസിന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, പക്ഷേ ഹ്രസ്വമെങ്കിലും മിഴിവുറ്റ ഒരു ഉത്തരം വേറിട്ടു നിന്നു. ഇംഗ്ലീഷ് എഴുത്തുകാരനും കവിയും തത്ത്വചിന്തകനുമായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ നാല് വാക്കുകളിലൂടെ തന്റെ പ്രതികരണം എഴുതി, ''പ്രിയപ്പെട്ട സാറന്മാരേ, ഞാന്‍ ആകുന്നു.''

കഥ വസ്തുതാപരമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. എന്നാല്‍ ആ പ്രതികരണം? ഇത് സത്യമല്ലാതെ മറ്റൊന്നുമല്ല. ചെസ്റ്റര്‍ട്ടണ്‍ വരുന്നതിനു വളരെ മുമ്പുതന്നെ പൗലൊസ് എന്ന ഒരു അപ്പൊസ്തലന്‍ ഉണ്ടായിരുന്നു. ആജീവനാന്ത മാതൃകാ പൗരനില്‍ നിന്ന് വ്യത്യസ്തമായി, പൗലൊസ് തന്റെ മുന്‍കാല പോരായ്മകള്‍ ഏറ്റുപറഞ്ഞു: ''മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു'' (വാ. 13). യേശു ആരെയാണ് രക്ഷിക്കാന്‍ വന്നതെന്ന് (''പാപികള്‍'') പറഞ്ഞശേഷം അവന്‍ പ്രഖ്യാപിക്കുന്നു: ''ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'' (വാ. 15). ലോകത്തിന് എന്താണു കുഴപ്പം എന്നു പൗലൊസിന് കൃത്യമായി അറിയാമായിരുന്നു. കാര്യങ്ങള്‍ നേരെയാക്കുന്നതിനുള്ള ഏക പ്രത്യാശയെക്കുറിച്ചും അവനറിയാമായിരുന്നു - 'നമ്മുടെ കര്‍ത്താവിന്റെ കൃപ' (വാ. 14).എന്തൊരു അത്ഭുതകരമായ യാഥാര്‍ത്ഥ്യം! നിലനില്‍ക്കുന്ന ഈ സത്യം ക്രിസ്തുവിന്റെ രക്ഷിക്കുന്ന സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നു.

നിങ്ങള്‍ക്ക് ലഭിച്ചതെല്ലാം നല്‍കുക

സ്‌കെയിലിംഗ്. ഫിറ്റ്നെസ് ലോകത്ത് ഉപയോഗിക്കുന്ന ഒരു പദമാണിത്. ഏതൊരാള്‍ക്കും പങ്കാളികയാകാന്‍ അവസരം നല്‍കുന്നതിനെ സൂചിപ്പിക്കുന്ന പദമാണിത്. ഉദാഹരണത്തിന്, നിര്‍ദ്ദിഷ്ട വ്യായാമം ഒരു പുഷ്-അപ്പ് ആണെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി പത്ത് പ്രാവശ്യം ചെയ്യാമായിരിക്കും. പക്ഷേ എനിക്ക് നാല് മാത്രമേ ചെയ്യാന്‍ കഴിയൂ. അപ്പോഴത്തെ എന്റെ ഫിറ്റ്‌നസ് ലെവല്‍ അനുസരിച്ച് പുഷ്-അപ്പുകള്‍ സ്‌കെയില്‍ ചെയ്യുന്നതിലൂടെയാണ് പരിശീലകന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. നാമെല്ലാവരും ഒരേ നിലയിലല്ല, എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരേ ദിശയിലേക്കാണു സഞ്ചരിക്കേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവള്‍ പറയും, ''താങ്കളുടെ മുഴു ശക്തിയും ഉപയോഗിച്ച് നാല് പുഷ്-അപ്പുകള്‍ എടുക്കുക. താങ്കളെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. ഇപ്പോഴത്തെ ചലനത്തെ അളക്കുക, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് തുടരുക, ഏഴെണ്ണം, പിന്നെ ഒരു ദിവസം പത്തെണ്ണം എന്നിങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ആശ്ചര്യഭരിതനാകും.'

ദാനം ചെയ്യുന്ന കാര്യം വരുമ്പോള്‍, അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: ''സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു'' (2 കൊരിന്ത്യര്‍ 9:7). എന്നാല്‍ കൊരിന്തിലെ വിശ്വാസികള്‍ക്കും നമുക്കും അദ്ദേഹം നല്‍കിയ പ്രോത്സാഹനം സ്‌കെയിലിംഗിന്റെ ഈ വ്യതിയാനമാണ്. ''അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ'' (വാ. 7). നമ്മള്‍ ഓരോരുത്തരും വ്യത്യസ്ത നിലവാരത്തില്‍ കൊടുക്കുന്നവരാണ്. ചിലപ്പോള്‍ ആ നിലവാരങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നു. താരതമ്യം പ്രയോജനകരമല്ല, മനോഭാവത്തെ വിലയിരുത്തുന്നത് പ്രയോജനകരമാണ്. നിങ്ങള്‍ ഏതു നിലവാരത്തിലാണ് എന്നതിനെ അടിസ്ഥാനമാക്കി, ഉദാരമായി നല്‍കുക (വാ. 6). അത്തരം സന്തോഷകരമായ ദാനത്തിന്റെ അച്ചടക്കമുള്ള പരിശീലനം 'ദൈവത്തിനു ... സ്‌തോത്രം വരുവാന്‍'' കാരണമായിരിക്കുകയും എല്ലാവിധത്തിലും അനുഗൃഹീതമായ ജീവിതത്താല്‍ സമ്പുഷ്ടമാകുകയും ചെയ്യും (വാ. 11).

പിതാവിന്റെ വഴികളില്‍

കിണറുള്ള ഒരു വീട് ഒരു പാവപ്പെട്ട കര്‍ഷകന് വിറ്റ അത്യാഗ്രഹിയും സമ്പന്നനുമായ ഒരു ഭൂവുടമയെക്കുറിച്ച് ഒരു പുരാതന കഥ ഇപ്രകാരമുണ്ട്. അടുത്ത ദിവസം കൃഷിക്കാരന്‍ തന്റെ പാടങ്ങള്‍ നനയ്ക്കുന്നതിനായി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, കിണര്‍ മാത്രമാണ് വിറ്റതെന്നും അതിലെ വെള്ളം വിറ്റിട്ടില്ലെന്നും പറഞ്ഞ് ഭൂവുടമ എതിര്‍ത്തു. പരിഭ്രാന്തനായ കര്‍ഷകന്‍ അക്ബര്‍ രാജാവിന്റെ സന്നിധിയില്‍ നീതി തേടി എത്തി. ഈ വിചിത്രമായ കേസ് കേട്ട രാജാവ് തന്റെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിന്റെ ഉപദേശം തേടി. ഭൂവുടമയോട് ബീര്‍ബല്‍ പറഞ്ഞു, ''ശരിയാണ്, കിണറിലെ വെള്ളം കര്‍ഷകന്റേതല്ല, കിണര്‍ നിങ്ങളുടേതുമല്ല. അതിനാല്‍, കര്‍ഷകന്റെ കിണറ്റില്‍ വെള്ളം സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്ഥലത്തിന് വാടക കൊടുക്കുകയാണ് വേണ്ടത്.' ഉടന്‍ തന്നെ ഭൂവുടമയ്ക്ക് താന്‍ കുടുക്കിലായെന്നു മനസ്സിലായി, വീടിനെയും കിണറിനെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ അയാള്‍ ഉപേക്ഷിച്ചു.

ശമൂവേലും തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. അവന്റെ പുത്രന്മാര്‍ ''അവന്റെ വഴിയില്‍ നടന്നില്ല'' (1 ശമൂവേല്‍ 8:3). ശമൂവേലിന്റെ സത്യസന്ധതയ്ക്കു വിപരീതമായി, അവന്റെ മക്കള്‍ ''കൈക്കൂലി വാങ്ങി ന്യായം മറിച്ചു,'' അവരുടെ പദവി അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു. ഈ അന്യായമായ പെരുമാറ്റം യിസ്രായേല്‍ മൂപ്പന്മാരുടെയും ദൈവത്തിന്റെയും അപ്രീതിക്കു കാരണമായി. തല്‍ഫലമായി പഴയനിയമത്തിലെ പേജുകള്‍ നിറയുന്ന ഒരു കൂട്ടം രാജാക്കന്മാരുടെ കടന്നുവരവിനു വഴിതെളിച്ചു (വാ. 4-5).

ദൈവത്തിന്റെ വഴികളില്‍ നടക്കാന്‍ വിസമ്മതിക്കുന്നത് ആ മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ കാരണമാകുന്നു, അതിന്റെ ഫലമായി അനീതി വര്‍ദ്ധിക്കുന്നു. അവിടുത്തെ വഴികളില്‍ നടക്കുക എന്നാല്‍ സത്യസന്ധതയും നീതിയും നമ്മുടെ വാക്കുകളില്‍ മാത്രമല്ല നമ്മുടെ പ്രവൃത്തികളിലും വ്യക്തമായി കാണിക്കുക എന്നാണ്. ആ സല്‍പ്രവൃത്തികള്‍ ഒരിക്കലും തങ്ങളില്‍ത്തന്നെ അവസാനിക്കുന്നില്ല, മറിച്ച് എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യണം.

വെറും ഒരു തീപ്പൊരി

''ഞങ്ങള്‍ ലൈബ്രറിയിലാണ്, ഞങ്ങള്‍ക്ക് വെളിയില്‍ തീജ്വാലകള്‍ കാണാം!'' അവള്‍ ഭയപ്പെട്ടിരുന്നു. അവളുടെ ശബ്ദത്തില്‍നിന്ന് ഞങ്ങള്‍ക്കതു കേള്‍ക്കാമായിരുന്നു. അവളുടെ ശബ്ദം ഞങ്ങള്‍ക്കറിയാം- ഞങ്ങളുടെ മകളുടെ ശബ്ദം. അതേ സമയം അവളുടെ കോളേജ് കാമ്പസ് അവള്‍ക്കും അവളുടെ മൂവായിരത്തോളം സഹവിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും ഞങ്ങള്‍ക്കറിയാം. 2018 ല്‍ ആരും പ്രതീക്ഷിച്ചതിലും - കുറഞ്ഞപക്ഷം അഗ്‌നിശമന സേനാംഗങ്ങളെങ്കിലും - വേഗത്തില്‍ കോളേജ് കാമ്പസില്‍ തീ പടര്‍ന്നു. അമേരിക്കയിലെ ഈ സ്ഥലത്തെ റെക്കോര്‍ഡ് ചൂടും വരണ്ട കാലാവസ്ഥയുമെല്ലാം തീപടരാന്‍ കാരണമായി. തല്‍ഫലമായി 97,000 ഏക്കര്‍ സ്ഥലം കത്തുകയും 1,600 ലേറെ കെട്ടിടങ്ങള്‍ നശിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെല്ലാം കാരണം ചെറിയ തീപ്പൊരികളായിരുന്നു. തീ കെട്ടടങ്ങിയ ശേഷം എടുത്ത എല്ലാം ഫോട്ടോകളിലും സാധാരണ സസ്യസമൃദ്ധമായിരുന്ന തീരപ്രദേശം ചന്ദ്രന്റെ ഉപരിതലം പോലെ കാണപ്പെട്ടു.

യാക്കോബിന്റെ പുസ്തകത്തില്‍ ചെറുതും എന്നാല്‍ ശക്തവുമായ ചില കാര്യങ്ങളെക്കുറിച്ചു എഴുത്തുകാരന്‍ പറയുന്നു: കുതിരകളുടെ വായിലെ കടിഞ്ഞാണും കപ്പലുകളുടെ ചുക്കാനും (3:3-4). പരിചിതമായിരിക്കുമ്പോള്‍ തന്നേ, ഈ ഉദാഹരണങ്ങള്‍ നാമുമായി ഒരു പരിധിവരെ അകന്നുനില്‍ക്കുന്നവയാണ്. നമ്മോട് അല്‍പ്പം അടുത്തു നില്‍ക്കുന്ന ഒന്ന് - ഓരോ മനുഷ്യനും കൈവശമുള്ള ചെറിയ ഒന്നിനെക്കുറിച്ച് അവന്‍ പറയുന്നു - ഒരു നാവ്. ഈ അധ്യായം ആദ്യം പ്രത്യേകമായി ഉപദേഷ്ടാക്കളെ അഭിസംബോധന ചെയ്യുന്നുവെങ്കിലും (വാ. 1) പ്രായോഗികത വേഗത്തില്‍ നമ്മില്‍ ഓരോരുത്തരിലേക്കും വ്യാപിക്കുന്നു. വളരെ ചെറിയ നാവ് വിനാശകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം.

നമ്മുടെ ചെറിയ നാവുകള്‍ ശക്തമാണ്, പക്ഷേ നമ്മുടെ വലിയ ദൈവം കൂടുതല്‍ ശക്തനാണ്. ദൈനംദിന അടിസ്ഥാനത്തില്‍ അവന്റെ സഹായം നമ്മുടെ നാവിനെ കടിഞ്ഞാണിടാനും വാക്കുകളെ നിയന്ത്രിക്കാനുമുള്ള ശക്തി നല്‍കുന്നു.

നേരെ മുന്നിലേക്ക്

ഒരു ട്രാക്ടര്‍ നേരായ വരികളിലൂടെ ഓടിക്കാന്‍ സ്ഥിരതയുള്ള കണ്ണും കര്‍ഷകന്റെ ഉറച്ച കൈയും ആവശ്യമുണ്ട്. പക്ഷേ, ഏറ്റവും മികച്ച കണ്ണുകള്‍ പോലും വരികളെ കാണാതെ വിട്ടുപോയേക്കാം. ദിവസാവസാനത്തോടെ ഏറ്റവും ശക്തമായ കൈകള്‍ പോലും തളര്‍ന്നുപോകും. എന്നാല്‍ നടീല്‍, കൃഷി, തളിക്കല്‍ എന്നിവയില്‍ ഒരിഞ്ചിനുള്ളില്‍ കൃത്യത അനുവദിക്കുന്ന ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യയുള്ള ഓട്ടോസ്റ്റീയര്‍ ഇന്നുണ്ട്. ഇത് അവിശ്വസനീയമാംവിധം കാര്യക്ഷമവും ഹാന്‍ഡ്സ് ഫ്രീയുമാണ് . ഒരു വലിയ ട്രാക്ടറില്‍ ഇരിക്കുന്നതായും ചക്രം പിടിക്കുന്നതിനുപകരം നിങ്ങള്‍ ഒരു ചിക്കന്‍ കാല് നുണയുന്നതായും സങ്കല്‍പ്പിക്കുക. നിങ്ങളെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു അത്ഭുതകരമായ ഉപകരണമാണത്.

നിങ്ങള്‍ക്ക് യോശീയാ എന്ന പേര് ഓര്‍മ്മ വന്നേക്കാം. ''എട്ടു വയസ്സുള്ളപ്പോള്‍'' അവന്‍ രാജാവായി കിരീടമണിഞ്ഞു (2 രാജാക്കന്മാര്‍ 22:1). വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ ഇരുപതുകളുടെ മദ്ധ്യത്തില്‍, മഹാപുരോഹിതനായ ഹില്‍ക്കിയാവ് ആലയത്തില്‍ ''ന്യായപ്രമാണപുസ്തകം'' കണ്ടെത്തി (വാ. 8). തന്റെ പൂര്‍വ്വികര്‍ ദൈവത്തോടു കാണിച്ച അനുസരണക്കേടില്‍ ദുഃഖിതനായി വസ്ത്രം വലിച്ചുകീറിയ യുവ രാജാവിനെ അദ്ദേഹം ഇത് വായിച്ചുകേള്‍പ്പിച്ചു. 'യഹോവയ്ക്കു പ്രസാദമായുള്ളതു പ്രവര്‍ത്തിക്കാന്‍' യോശീയാവ് തയ്യാറായി (വാ. 2). ആളുകളെ വലത്തോട്ടോ ഇടത്തോട്ടോ തിരിയാതെ വഴിതിരിച്ചുവിടുന്നതിനുള്ള ഒരു ഉപകരണമായി ഈ പുസ്തകം മാറി. കാര്യങ്ങള്‍ നേരെയാക്കാന്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ടായിരുന്നു.

ദിനംപ്രതി നമ്മെ നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നത് ദൈവത്തെയും അവന്റെ ഹിതത്തെയും അറിയുന്നതിനനുസൃതമായി നമ്മുടെ ജീവിതത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിശയകരമായ ഒരു ഉപകരണമാണ് ബൈബിള്‍, അത് പിന്തുടരുകയാണെങ്കില്‍ അതു നമ്മെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നു.

എന്റെ പിതാവിന്റെ കുട്ടി

അവര്‍ താഴെയുള്ള മങ്ങിയ ഫോട്ടോയിലേക്ക് നോക്കി, എന്നിട്ട് എന്നെ നോക്കി, പിന്നെ എന്റെ അച്ഛനെ നോക്കി, വീണ്ടും എന്നെയും പിന്നെ അച്ഛനെയും നോക്കി. അവരുടെ കണ്ണുകള്‍ അത്ഭുതംകൊണ്ടു വികസിച്ചു. ''ഡാഡി, മുത്തച്ഛന്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നുവോ അങ്ങനെയാണ് അങ്ങ്!'' ഞാനും അച്ഛനും ചിരിച്ചു, കാരണം ഇത് ഞങ്ങള്‍ വളരെക്കാലമായി അറിയുന്ന ഒന്നായിരുന്നു, പക്ഷേ അടുത്ത കാലം വരെ എന്റെ കുട്ടികള്‍ ഇതേ തിരിച്ചറിവില്‍ എത്തിയിരുന്നില്ല. എന്റെ അച്ഛന്‍ ഒരു വ്യത്യസ്ത വ്യക്തിയാണെങ്കിലും, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എന്നെ കാണുന്നത് എന്റെ പിതാവിനെ ചെറുപ്പമായി കാണുന്നതിനു തുല്യമായിരുന്നു: നീണ്ടു മെലിഞ്ഞ ശരീരം; ഇരുണ്ട മുടിയുടെ നീണ്ട തല; ഉയര്‍ന്ന മൂക്ക്; വലിയ ചെവികള്‍. ഇല്ല, ഞാന്‍ എന്റെ അച്ഛനല്ല, പക്ഷെ ഞാന്‍ തീര്‍ച്ചയായും എന്റെ അച്ഛന്റെ മകനാണ്.

യേശുവിന്റെ ഒരു അനുയായിയായ ഫിലിപ്പൊസ് ഒരിക്കല്‍ ചോദിച്ചു, 'കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണം' (യോഹന്നാന്‍ 14:8). യേശു ഇത്രയും വിശദമായി സംസാരിച്ചത് ആദ്യതവണയല്ലെങ്കിലും, അവന്റെ പ്രതികരണം ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തുന്നു: ''എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'' (വാ. 9). എന്റെ അച്ഛനും ഞാനും തമ്മിലുള്ള ശാരീരിക സാമ്യതകളില്‍ നിന്ന് വ്യത്യസ്തമായി, യേശു ഇവിടെ പറയുന്നത് വിപ്ലവകരമാണ്: ''ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ?'' (വാ. 10). അവന്റെ സത്തയും സ്വഭാവവും പിതാവിന്റെതു പോലെയായിരുന്നു.

ആ നിമിഷം യേശു തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുമായും ഞങ്ങളുമായും നേരെ സംസാരിക്കുകയായിരുന്നു: ദൈവം എങ്ങനെയുള്ളവനാണെന്ന് അറിയാന്‍ നിങ്ങള്‍ എന്നെ നോക്കുക.

എന്നോട് ഒരു കഥ പറയൂ

പണ്ടു പണ്ട്. ഈ രണ്ടു വാക്കുകള്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായിരിക്കാം. ഒരു ബാലനെന്ന നിലയില്‍ എന്റെ ആദ്യകാല ഓര്‍മ്മകളില്‍ ചിലതില്‍ ആ ശക്തമായ വാക്കുകളുടെ ഒരു വ്യതിയാനം ഉള്‍പ്പെട്ടിരിന്നു. എന്റെ അമ്മ ഒരു ദിവസം വീട്ടില്‍ വന്നത് കട്ടിബയന്റിട്ട ഒരു വലിയ ബൈബിള്‍ കഥാപ്പുസ്തകവുമായിട്ടാണ് - മൈ ഗുഡ്‌ഷെപ്പേര്‍ഡ് ബൈബിള്‍ സ്റ്റോറിബുക്ക്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പായി ഞാനും എന്റെ സഹോദരനും അമ്മ വായിച്ചുതരുന്ന ആ രസകരമായ കഥകള്‍ കേട്ടിരിക്കുമായിരുന്നു - രസകരമായ ആളുകളും അവരെ സ്‌നേഹിച്ച ദൈവവും നിറഞ്ഞ പണ്ടു പണ്ടുള്ള ഒരു കാലത്തെക്കുറിച്ചുള്ള കഥകള്‍. വളരെ വലിയ ലോകത്തെ ഞങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ കണ്ണാടിയായി ആ കഥകള്‍ മാറി.

തര്‍ക്കമില്ലാത്ത ഏറ്റവും മികച്ച കഥാകാരന്‍? നസറെത്തിലെ യേശു. കഥകള്‍ കേള്‍ക്കാനുള്ള സഹജമായ ഒരു സ്‌നേഹം നമ്മുടെ ഉള്ളിലുണ്ടെന്ന് അവനറിയാമായിരുന്നു അതിനാലാണ് തന്റെ സുവാര്‍ത്ത ആശയവിനിമയം ചെയ്യാനായി അവന്‍ നിരന്തരമായി കഥകള്‍ ഉപയോഗിച്ചത് - പണ്ടു പണ്ട് 'മണ്ണില്‍ വിത്തു വിതച്ച' ഒരു മനുഷ്യനുണ്ടായിരുന്നു (മര്‍ക്കൊസ് 4:26). പണ്ടു പണ്ട് 'ഒരു കടുകുമണി' ഉണ്ടായിരുന്നു (വാ. 31). അങ്ങനെ... യേശു ദൈനംദിന ആളുകളുമായുള്ള ആശയവിനിമയത്തില്‍ കഥകള്‍ ഉപയോഗിച്ചുവെന്ന് മര്‍ക്കോസിന്റെ സുവിശേഷം വ്യക്തമായി സൂചിപ്പിക്കുന്നു (വാ. 34). ലോകത്തെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും അവരെ സ്‌നേഹിക്കുന്ന ദൈവത്തെ അതിലും കൂടുതലായി ഗ്രഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു അത്.

കരുണയുടെയും കൃപയുടെയുമായ ദൈവിക സുവാര്‍ത്ത മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നാം ആഗ്രഹിക്കുമ്പോള്‍ അത് ഓര്‍മ്മിക്കേണ്ടതാണ്. കഥ ഉപയോഗിച്ചുള്ള ആശയമിനിമയത്തെ പ്രതിരോധിക്കുക മിക്കവാറും അസാധ്യമാണ്.

സന്തോഷത്തോടെ കൊടുക്കുന്നവര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ഭാര്യ വാങ്ങിയ ഒരു സാധനത്തിന് ഒരു ചെറിയ ഇളവ് ലഭിച്ചു. ഇത് അവള്‍ പ്രതീക്ഷിച്ച ഒന്നല്ല, തപാലിലാണ് അതിന്റെ അറിയിപ്പു വന്നത്. അതേ സമയം, ഒരു നല്ല സുഹൃത്ത് മറ്റൊരു രാജ്യത്തെ സ്ത്രീകളുടെ ധാരാളമായ ആവശ്യങ്ങള്‍ പങ്കുവെച്ചു, അവിടെയുള്ള സംരംഭക ചിന്താഗതിക്കാരായ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെയും ബിസിനസ്സിലൂടെയും സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, മിക്കപ്പോഴും സംഭവിക്കുന്നതുപോലെ, അവരുടെ ആദ്യത്തെ തടസ്സം സാമ്പത്തികമായിരുന്നു.
എന്റെ ഭാര്യ ആ ഇളവു തുക എടുത്ത് ഈ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കു മൈക്രോ ലോണ്‍ നല്‍കി. വായ്പ തിരിച്ചടച്ചപ്പോള്‍, അവള്‍ വീണ്ടും വീണ്ടും വായ്പ നല്‍കി, ഇതുവരെ അത്തരം ഇരുപത്തിയേഴ് നിക്ഷേപങ്ങള്‍ അവള്‍ നടത്തി. എന്റെ ഭാര്യ പല കാര്യങ്ങളും ആസ്വദിക്കുന്നു, പക്ഷേ അവള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ത്രീകളുടെ ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനെക്കുറിച്ച് ഒരു അപ്ഡേറ്റ് ലഭിക്കുമ്പോള്‍ അവളുടെ മുഖത്ത് വലിയ പുഞ്ചിരി ഉണ്ടാകാറുണ്ട്.
ഈ വാക്യത്തിലെ അവസാന വാക്കിന് ഊന്നല്‍ നല്‍കുന്നത് പലപ്പോഴും നാം കേള്‍ക്കാറുണ്ട് - ''സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു'' (2 കൊരിന്ത്യര്‍ 9:7) - ശരിയാണ്. എന്നാല്‍ നമ്മുടെ നല്‍കലിന് ഇതു സംബന്ധിച്ച് ഒരു പ്രത്യേക ഗുണമുണ്ട് - അത് ''മനസ്സില്ലാമനസ്സോടെയോ നിര്‍ബന്ധത്താലോ'' ചെയ്യാന്‍ പാടില്ല, മാത്രമല്ല ''മിതമായി'' വിതയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു (വാക്യം 6-7). ഒറ്റവാക്കില്‍ പറഞ്ഞാല്‍, നമ്മുടെ ദാനം ''സന്തോഷപൂര്‍വ്വം'' ആയിരിക്കണം. നമ്മള്‍ ഓരോരുത്തരും അല്പം വ്യത്യസ്തമായി നല്‍കുമെങ്കിലും, നമ്മുടെ മുഖം നമ്മുടെ ഉല്ലാസത്തിന്റെ തെളിവുകള്‍ പറയാനുള്ള സ്ഥലങ്ങളാണ്.